Wednesday, December 03, 2008

ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ചുവില്‍ക്കുന്നത് നിര്‍ത്തി


സപ്ലൈകോയ്ക്ക് കോടികളുടെ ലാഭം

ആലപ്പുഴ: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞി വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരി മറിച്ചുവില്‍ക്കുന്ന നടപടി സപ്ലൈകോ നിര്‍ത്തിവെച്ചു. പൊതുവിപണിയില്‍ അരിവില കുറഞ്ഞപ്പോള്‍ സ്വകാര്യമില്ലുകാരില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമായതോടെയാണ് സൗജന്യ അരി ഇനി മറിച്ച് വില്‍ക്കേണ്ടന്ന് തീരുമാനിച്ചത്. 2008 ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാവേലിസ്റ്റോറുകളിലൂടെയും ലാഭം മാര്‍ക്കറ്റുകളിലൂടെയും 14 രൂപയ്ക്ക് അരി മറിച്ച് വിറ്റതിലൂടെ മൂന്ന് കോടിയില്‍പ്പരം രൂപ സപ്ലൈകോയ്ക്ക് ലാഭമുണ്ടായി.

ഉച്ചക്കഞ്ഞി വിതരണത്തിനായി കേന്ദ്രം സംസ്ഥാനത്തിന് പ്രതിമാസം സൗജന്യമായി നല്‍കുന്നത് 5440 ടണ്‍ അരിയാണ്. ഇതില്‍ 3000 ടണ്‍ അരി മാത്രമാണ് സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണത്തിന് ആവശ്യമായി വരുന്നത്.....


No comments: